മുഖ്യമന്ത്രിക്ക്
ഇത്  സ്വയംകൃതാനർത്ഥം

സത്യം മറച്ചു പിടിക്കാതെ പറയട്ടെ   ഇത്രയൊക്കെയായിട്ടും പ്രധാന സംഭവങ്ങൾ ഇപ്പോഴും  തിരശീലയ്ക്ക്  പിന്നിൽ തന്നെയാണ്. വേണമെങ്കിൽ  മണിക്കൂറുകൾ കൊണ്ട്  ഇതിന്റെ തലതൊട്ടപ്പന്മാരെ അവർക്ക്  കാരാഗൃഹത്തിലടപ്പിക്കാം. എന്തുകൊണ്ട്  അത് അവർ വിളിച്ചുപറയാതെ  ഒളിച്ചുകളിക്കുന്നു എന്നതാണ്  ദുരൂഹം.  ഒന്നുകിൽ  ഇതുവഴി  ഒഴുകിയെത്തിയ  എണ്ണമറ്റ കോടികൾ  എവിടെയോ  സുരക്ഷിതം. അതല്ലെങ്കിൽ അമിട്ട് ഷാമാരുടെ  കൽപ്പനയ്ക്കു ഒത്തു തുള്ളുന്നു.

Read More.

ബ്രാഹ്മണര്‍ സസ്യാഹാരികളായതെങ്ങനെ?

ഇന്‍ഡ്യയില്‍ സസ്യഭക്ഷണവും സസ്യേതരഭക്ഷണവും തമ്മിലുള്ള പോര് വൈദികകാലം മുതലേ തുടങ്ങിയതാണ്.ബ്രാഹ്മണര്‍ പശുക്കളെ ബലിയര്‍പ്പിക്കുകയും അവയുടെ മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു. ക്ഷത്രിയര്‍ മറ്റുമാംസഭക്ഷണവും മത്സ്യവും കഴിച്ചിരുന്നു. അതിനാല്‍ സസ്യഭക്ഷണത്തെയും സസ്യേതര ഭക്ഷണത്തെയും പറ്റിയുള്ള വിവാദം ചൂടുപിടിക്കുമ്പോഴൊക്കെ അത് ഗോമാംസം തിന്നുന്നവരുമായും സസ്യാഹാരികളുമായി ബന്ധപ്പെട്ടിരുന്നു.

Read More.

സംസ്ഥാന യുവജനോത്സവം:
സൂചനകള്‍, ദുസ്സൂചനകള്‍

ഇത്തവണ ആയിരക്കണക്കിനു മാധ്യമപ്രവര്‍ത്തകര്‍ രാപ്പകല്‍ കണ്ണില്‍ എണ്ണയും ഒഴിച്ച് കാത്തിരുന്നിട്ടും അത്തരം ഒരു പരാതി പോലും ഉയരുകയുണ്ടായില്ല. ആകെയുണ്ടായത് സ്വാഗതഗാനത്തിന്‍റെ ദൃശ്യാവിഷ്കാരത്തില്‍ വന്ന ഒരു പാകപ്പിഴയാണ്.

Read More.

തകര്‍ക്കരുത് കരകയറുന്ന കേരളത്തെ

പ്രൊഫ. കെ അരവിന്ദാക്ഷന്‍ ഇപ്പോള്‍ നാം ലക്ഷ്യമിടുന്നതായി എല്‍ ഡി എഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് ഒരു നവകേരളം സൃഷ്ടിക്കണമെന്നാണല്ലോ. നല്ല കാര്യം. പുതിയതായൊരു ലക്ഷ്യത്തിലേക്കു നീങ്ങുന്നതിനു മുമ്പ് പഴയതിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തേണ്ടതല്ലേ? മാര്‍ക്സിയന്‍ വിശകലന രീതിയും മറ്റൊന്നല്ല. പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ

Read More.

ചന്ദനക്കുറിയും മിസൈലും

പി എന്‍ ശ്രീകുമാര്‍ “ആ ചന്ദനക്കുറി അണിഞ്ഞ് തീക്ഷ്ണമായ കണ്ണുകളോടെ ചെറു പുഞ്ചിരിയുമായി നില്‍ക്കുന്ന വനിതാ രത്നത്തെ കണ്ടോ? ഇവരുടെ പേര് കേട്ടാല്‍ 141 കോടി ചൈനാക്കാര്‍ പേടിച്ചു വിറയ്ക്കും. പേര് ഡോക്ടര്‍ ടെസ്സി തോമസ്…’ മുകളില്‍ കാണിച്ച ചിത്രവുമായി വാട്സാപ്പില്‍

Read More.

കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് – ഭാഗം 1

”കേരളത്തിലെ കീട ഫാസിസത്തെ വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്തവര്‍, ഹിന്ദുഫാസിസത്തെക്കുറിച്ച് ചിലയ്ക്കരുത്.”
ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്റ്റാലിന്‍ എന്നീ ദുഷ്ടമൂര്‍ത്തികളിലൂടെ പ്രകാശിതമായ ഫാസിസത്തെ ‘ക്ലാസ്സിക്കല്‍ ഫാസിസം’ എന്നു നിര്‍വചിക്കാം. ‘പ്രത്യയശാസ്ത്രപരമായ ചില മിനിമം ഘടകങ്ങളുടെ’ (Fascist ideological minimum) സാന്നിധ്യമാണ് സ്വേച്ഛാധിപത്യത്തെ ക്ലാസ്സിക്കല്‍ ഫാസിസമാക്കുന്നത്.

Read More.

പ്രിയ പത്രാധിപര്‍ക്ക് – ജെ രഘു എഴുതുന്ന കത്ത്

‘സൗന്ദര്യവിധ്വംസകമായ ഒട്ടധികം കാര്യങ്ങള്‍ ധര്‍മപുരാണത്തിലുണ്ടെ’ന്ന് ഒ വി വിജയന്‍ എഴുതിയിരുന്നു. ഒരു സമൂഹത്തെയാകെ മൂക്ക്‌പൊത്തിപ്പിടിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന മാലിന്യമലയായി ഒരു വ്യക്തി മാറുമ്പോള്‍, വ്യക്തിഹത്യയുടെ ‘കുലീന’മല്ലാത്ത ശൈലി സ്വീകരിക്കേണ്ടിവരും. രാഷ്ട്രീയത്തിലെ ഇത്തരം അശ്ലീലതകളെ അഭിസംബോധന ചെയ്യുമ്പോള്‍, ഭാഷതന്നെ ‘അശ്ലീല’മായി മാറുക സ്വാഭാവികം.ഫാസിസമോ സമഗ്രാധിപത്യമോ

Read More.

ശതകോടീശ്വര ഭരണം

പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന സര്‍ തോമസ് മൂര്‍ (Utopia യുടെ കര്‍ത്താവ്) പറഞ്ഞു, എല്ലാ സാമൂഹ്യവ്യവസ്ഥകളും ധനികരുടെ ഗൂഢാലോചനയാണെന്ന്. എന്തുകൊണ്ടു ജനാധിപത്യ വ്യവസ്ഥയിലും ജനങ്ങളുടെ താല്പര്യങ്ങള്‍ക്കു വിരുദ്ധമായ നയങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന അധികാരികളെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കുന്നു എന്ന ചോദ്യം നമ്മുടെ രാജ്യത്തു ഇപ്പോഴും പ്രസക്തമാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ, അന്‍പതുകളില്‍ വി കെ കൃഷ്ണമേനോന്‍ പറയുമായിരുന്നു: ”India is a rich country of poor people”.

Read More.

അനുഭവങ്ങളുടെ കരുത്തുമായി പൂജപ്പുര ആര്‍ സാംബശിവന്‍

നിയമവിരുദ്ധമാണെന്ന് പറയാന്‍ നിങ്ങളാര്?നിയമം കുറെയൊക്കെ എനിക്കുമറിയാം. ഞാന്‍ നിയമം ഉണ്ടാക്കുന്ന ആളാണ്. നിയമത്തിന് വിരുദ്ധമായി പടച്ചോന്‍ പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല.ഇവിടെ നിയമവിരുദ്ധം കാണിച്ചിട്ടുള്ളത് മഹാരാജാവാണ്. ആദ്യം മഹാരാജാവിനെ അറസ്റ്റ് ചെയ്യൂ’.
1972 മെയ് 25 ന് തലസ്ഥാനത്തെ മുടവന്മുകള്‍ കൊട്ടാരവളപ്പിലെ സമരമുഖത്ത് നിന്നുയര്‍ന്ന ആ ഗര്‍ജ്ജനം മഹാനായ എകെജിയുടേതായിരുന്നു. പൊലീസ് ആജ്ഞാപിക്കുമ്പോലെ അറസ്റ്റിന് വിധേയനാകാന്‍ സമ്മതമല്ല എന്ന് പ്രഖ്യാപിച്ച എകെജിയും 27 സമരഭടന്മാരും അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂടത്തെ വിറപ്പിക്കുകയായിരുന്നു.

Read More.

‘ആരും മരിക്കുന്നില്ല’

ഒരാള്‍ ജീവിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും നമ്മുടെ ജീവിതത്തില്‍ ഒരേപോലെ ഇടപെടുന്ന വ്യക്തിത്വങ്ങളെ ‘അനുസ്മരിക്കുക’ സാധ്യമാണോ? ചിന്തയില്‍ നിരന്തരം ഇടപെടുന്ന സാന്നിദ്ധ്യത്തെ മരണത്തിനു മുന്‍പും പിന്‍പും എന്ന് വേര്‍തിരിക്കാന്‍ പറ്റുമോ? എം എന്‍ വിജയന്മാഷെപ്പറ്റി എല്ലാ വര്‍ഷവും ഇക്കാലത്ത് എന്തെങ്കിലുമൊക്കെ എഴുതേണ്ടിവരുമ്പോള്‍ സ്വയം വിചാരണയ്ക്ക് വിധേയമാകുന്ന പോലെ ഈ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഞാന്‍ നില്‍ക്കാറുണ്ട് . എന്താണ് മരണം? അത് ഭൗതികമായ തിരോധാനമാണെങ്കില്‍ വിജയന്മാഷ് മരിച്ചുപോയി. എന്നാല്‍ അത് ഓര്‍മ്മയുടെ എന്നന്നേക്കുമായുള്ള ഒലിച്ചു പോക്ക് ആണെങ്കില്‍, വിജയന്മാഷ് മരിച്ചിട്ടില്ല.

Read More.