‘കണ്ണൂര്‍ മാര്‍ക്‌സിസം’ – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 5)

ബംഗാളിലെ സഖാക്കള്‍ക്ക് പറ്റിയ വീഴ്ച നമുക്കു സംഭവിയ്ക്കില്ല. ബംഗാളിലെ സഖാക്കള്‍ അധികാരം കൊണ്ടു തൃപ്തിയടഞ്ഞു. അധികാരത്തിന്റെ ലഹരിയില്‍ അഴിമതിയെന്ന പൊന്‍മുട്ടയിടുന്ന താറാവിനെ വളര്‍ത്താന്‍ അവര്‍ മറന്നുപോയി. പക്ഷെ, നമ്മള്‍, കേരളത്തിലെ സഖാക്കള്‍ അധികാരവും അഴിമതിയും തമ്മിലുള്ള വൈരുധ്യാത്മകബന്ധം മുമ്പേ മനസിലാക്കിയിരുന്നു.

Read More.

കീടക്കോളനിയും ജീവചരിത്രശൂന്യരും- കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 4)

കീടഫാസിസ്റ്റ് ഒരു പൂന്തോട്ട ഭരണാധികാരിയെപ്പോലെയാണ്. സമഗ്രാധിപത്യഭരണകൂടങ്ങളെ സാമൂഹ്യ ശാസ്ത്രജ്ഞനായ സിഗ്മന്റ് ബോമാന്‍’ ‘പൂന്തോട്ടഭരണകൂടങ്ങള്‍’ (Gardening States) (Modernity and Ambivalence, 1991) എന്നു നിര്‍വചിക്കുന്നു. കളകളെയും പാഴ്‌ച്ചെടികളെയും അപ്പാടെ പറിച്ചുനീക്കി അധികാരിക്കിഷ്ടമായ ചെടികളെമാത്രം പരിപാലിക്കുന്ന പദ്ധതിയാണിത്.

Read More.

കേരളം ഒരു ഗ്യാലറിയാകുന്നു – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 3)

കേരളരാഷ്ട്രീയം ഒരു ഗ്ലാഡിയേറ്ററുടെ യുദ്ധഭൂമിയും മലയാളികള്‍ കാഴ്ചപ്പറ്റങ്ങളുമാവുകയാണോ? കീടഫാസിസ്റ്റിന്റെ എതിരാളികള്‍ ചിലപ്പോള്‍ മനുഷ്യരാകാം! ചിലപ്പോള്‍, ഭരണഘടനാ സ്ഥാപനങ്ങളും മാതൃ-ശിശു സംരക്ഷണകേന്ദ്രങ്ങളും യൂണിവേഴ്‌സിറ്റികളുമാകാം! ചിലപ്പോള്‍, പിഞ്ചുകുഞ്ഞുങ്ങള്‍വരെയാകാം! മൂന്നുദിവസം പ്രായമായ, കണ്ണുചിമ്മിയിട്ടില്ലാത്ത ഒരു പിഞ്ചുകുഞ്ഞിനെ ജാതിദുരഭിമാനത്തിന്റെ പേരില്‍ തട്ടിയെടുത്ത് കടത്തിയത് കീടഫാസിസ്റ്റ് ചെയര്‍മാനായ ശിശുക്ഷേമസമിതിയാണ്.

Read More.

ഒരു കീടഫാസിസ്റ്റിൻ്റെ പിറവി – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 2)

1998-ലാണ് ഈ കീട ഫാസിസ്റ്റ് ഉപജാപജാലവിദ്യയാല്‍, സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയായത്. അത് ഒരു കീടഫാസിസ്റ്റിന്റെ ഔപചാരിക ജന്മം മാത്രമായിരുന്നു. ക്ലാസ്സിക്കല്‍ ഫാസിസ്റ്റുകളെപ്പോലെ കരാളഗാംഭീര്യവും ആശയാദര്‍ശമൂല്യഗരിമയും സൃഷ്ടിക്കാനുള്ള ബൗദ്ധികശേഷിയില്ലാത്ത ഒരു ശുഷ്‌കവ്യക്തിയ്ക്ക് ‘കീടഫാസിസ്റ്റു’ സിംഹാസനത്തിന്റെ ആരൂഢങ്ങളുറപ്പിക്കാന്‍ എങ്ങനെ കഴിയും? അതിനുള്ളമാര്‍ഗം നരബലിയാണ്! നിസ്സാരരുടെ ചോര പോരാ, അതിന്. നിര്‍ഭയനും നിസ്വാര്‍ത്ഥനും സത്യസന്ധനുമായ ഒരു ‘കുലംകുത്തി’ തന്നെയായിരിക്കണം ലക്ഷണമൊത്ത ബലിമൃഗം.

Read More.

കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് – ഭാഗം 1

”കേരളത്തിലെ കീട ഫാസിസത്തെ വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്തവര്‍, ഹിന്ദുഫാസിസത്തെക്കുറിച്ച് ചിലയ്ക്കരുത്.”
ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്റ്റാലിന്‍ എന്നീ ദുഷ്ടമൂര്‍ത്തികളിലൂടെ പ്രകാശിതമായ ഫാസിസത്തെ ‘ക്ലാസ്സിക്കല്‍ ഫാസിസം’ എന്നു നിര്‍വചിക്കാം. ‘പ്രത്യയശാസ്ത്രപരമായ ചില മിനിമം ഘടകങ്ങളുടെ’ (Fascist ideological minimum) സാന്നിധ്യമാണ് സ്വേച്ഛാധിപത്യത്തെ ക്ലാസ്സിക്കല്‍ ഫാസിസമാക്കുന്നത്.

Read More.

പ്രിയ പത്രാധിപര്‍ക്ക് – ജെ രഘു എഴുതുന്ന കത്ത്

‘സൗന്ദര്യവിധ്വംസകമായ ഒട്ടധികം കാര്യങ്ങള്‍ ധര്‍മപുരാണത്തിലുണ്ടെ’ന്ന് ഒ വി വിജയന്‍ എഴുതിയിരുന്നു. ഒരു സമൂഹത്തെയാകെ മൂക്ക്‌പൊത്തിപ്പിടിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന മാലിന്യമലയായി ഒരു വ്യക്തി മാറുമ്പോള്‍, വ്യക്തിഹത്യയുടെ ‘കുലീന’മല്ലാത്ത ശൈലി സ്വീകരിക്കേണ്ടിവരും. രാഷ്ട്രീയത്തിലെ ഇത്തരം അശ്ലീലതകളെ അഭിസംബോധന ചെയ്യുമ്പോള്‍, ഭാഷതന്നെ ‘അശ്ലീല’മായി മാറുക സ്വാഭാവികം.ഫാസിസമോ സമഗ്രാധിപത്യമോ

Read More.

പിണറായി വിജയന്‍, കേരള സംഘ് ചാലകോ?

രക്തസാക്ഷികളുടെ രക്തം വീണ് ചുവന്ന ചെങ്കൊടികള്‍ പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് അഴിച്ചുമാറ്റി, അവിടെ കാവിക്കൊടി ഉയരുന്നത് കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? സി പി എം കേരളഘടകം, ആര്‍ എസ് എസിന്‍റെ കേരളഘടകമായും പിണറായി വിജയന്‍ കേരള സംഘചാലക് ആയി മാറുന്നതും നിങ്ങള്‍ക്കു താങ്ങാനാവുമോ?

Read More.