depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp സഭാ സമ്മേളനം നാളെ: സ്‌പീക്കർ തന്നെ ആരോപണമുനയിൽ നിൽക്കുന്നത് പുതുചരിത്രം – Janashakthi Online

സഭാ സമ്മേളനം നാളെ: സ്‌പീക്കർ തന്നെ ആരോപണമുനയിൽ നിൽക്കുന്നത് പുതുചരിത്രം

തിരുവനന്തപുരം: നിയമസഭയുടെ അവസാനത്തെ സമ്മേളനം നാളെ ആരംഭക്കുന്നത് സ്പീക്കർ തന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഒരു അസാധാരണ സാഹചര്യത്തിലാണ്. സ്വർണക്കടത്തു കേസിലെ പ്രതികളുടെ സഹായത്തോടെ സ്പീക്കർ ശ്രീരാമകൃഷ്ണൻ വിദേശത്തേക്കു ഡോളർ കടത്തി എന്ന ആരോപണം സംബന്ധിച്ചു കസ്റ്റംസ് വകുപ്പ് നടത്തുന്ന അന്വേഷണത്തെ ഭരണഘടനാപരമായ പദവിയുടെ പരിച ഉപയോഗിച്ചു പ്രതിരോധിക്കാനാണ് സ്പീക്കർ ശ്രമം നടത്തുന്നത്. അതിനാൽ ഇത്തവണ  ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ സഭാധ്യക്ഷനായ സ്പീക്കർ തന്നെ ഒരു കക്ഷിയാകുമെന്നാണ് നിലവിലെ അവസ്ഥ. സഭയുടെ നടത്തിപ്പിനെ അതെങ്ങനെ ബാധിക്കും  എന്നതു അടുത്ത ദിവസങ്ങളിൽ നേരിട്ടു കാണേണ്ട വിഷയമാണ്.  

സ്പീക്കർ ശ്രീരാമകൃഷ്ണനെ സംബന്ധിച്ചു കുറെ ആഴ്ചകളായി കേൾക്കുന്ന ആരോപണങ്ങളിൽ ചില വസ്തുതകളുണ്ട് എന്നാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനു നൽകിയ നോട്ടീസിൽ നിന്നു വ്യക്തമാകുന്നത്.  സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി ചോദ്യം ചെയ്യലിനു കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണം എന്നാണ് സ്‌പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിക്കു കസ്റ്റംസ് നൽകിയ നോട്ടീസ്. രണ്ടു തവണ നോട്ടീസ് നൽകിയിട്ടും അദ്ദേഹം  ഹാജരാകാൻ തയ്യാറായിട്ടില്ല. ആദ്യം അതിനു കാരണമായി പറഞ്ഞതു നോട്ടീസ് കിട്ടിയിട്ടില്ല എന്നാണ്. പിന്നീട് സഭാസമ്മേളനം കാരണം തിരക്കുണ്ട് എന്ന കാരണമാണ് ഉന്നയിച്ചത്. അതിനിടയിൽ സ്പീക്കറുടെ ഓഫീസിലെ ജീവനക്കാരനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നതിനു മുമ്പ് സ്‌പീക്കറുടെ അനുമതി വാങ്ങേണ്ടതാണ് എന്നു നിയമസഭാ സെക്രട്ടറി കസ്റ്റംസ് അധികൃതരെ അറിയിക്കുകയുണ്ടായി. 

\സ്‌പീക്കർ ഇന്നു നടത്തിയ മാധ്യമസമ്മേളനത്തിലും അതേ  നിലപാട് ആവർത്തിച്ചു. നിയമസഭയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഭരണഘടനാപരമായ പരിരക്ഷയുണ്ട് എന്നും സ്‌പീക്കറുടെ അനുവാദം ചോദിക്കുക എന്ന നിയമപരമായ ബാധ്യത കസ്റ്റംസ് അധികൃതരോട് ചൂണ്ടിക്കാണിക്കുകയാണ് തന്റെ ഓഫീസ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനർത്ഥം ഏതെങ്കിലും വിധത്തിൽ  അന്വേഷണത്തെ തടയുകയോ അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നു എന്നല്ല എന്നും സ്പീക്കർ അറിയിച്ചു. ഏതു  അന്വേഷണത്തെയും നേരിടാൻ താൻ തയ്യാറാണ്. തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ല. ഒരുരൂപയുടെ  പോലും അഴിമതി നടത്തിയതായി തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കും -ശ്രീരാമകൃഷ്ണൻ പറഞ്ഞു.  തന്നെ സംബന്ധിച്ചു മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

 തിരവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തു കേസിലെ  പ്രതികളായ സ്വപ്നാ സുരേഷും സരിത്തും കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ സ്പീക്കറെ സംബന്ധിച്ച ഗുരുതരമായ വെളിപ്പെടുത്തലുണ്ട് എന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് നേരത്തെ ആരോപണം ഉന്നയിച്ചത് .പിന്നീട്‌ സ്‌പീക്കർ മാധ്യമസമ്മേളനം വിളിച്ചു ആരോപണങ്ങൾ നിഷേധിച്ചു.എന്നാൽ  അതിനു ശേഷമാണ് കസ്റ്റംസ് അധികൃതർ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രറട്ടറിക്കു അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് നൽകിയത്. സ്‌പീക്കറുടെ സ്റ്റാഫിന്റെ നിയമസഭയിലെ പരിരക്ഷ സംബന്ധിച്ച വാദമുഖങ്ങൾ ഉയർന്ന സാഹചര്യത്തിൽ സ്‌പീക്കറുടെ  സ്റ്റാഫ് അംഗം അയ്യപ്പനു അദ്ദേഹത്തിന്റെ മലപ്പുറം തേഞ്ഞിപ്പലത്തെ വീട്ടുവിലാസത്തിൽ നോട്ടീസ് അയക്കാനാണ് കസ്റ്റംസ് നീക്കം. അതോടെ നിയമസഭയുടെ  പരിരക്ഷ അദ്ദേഹത്തിനു  അവകാശപ്പെടാനാവില്ല എന്നാണ് കസ്റ്റംസിനു കിട്ടിയ നിയമോപദേശം. 

Leave a Reply