depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ലൈഫ് മിഷന്‍ രേഖകള്‍ പുറത്തുവിടണം: രമേശ്‌ ചെന്നിത്തല – Janashakthi Online

ലൈഫ് മിഷന്‍ രേഖകള്‍ പുറത്തുവിടണം: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി കുറച്ച് ദിവസങ്ങളായി സമനില തെറ്റിയ നിലയിലാണ് പെരുമാറുന്നത് എന്ന്പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. നേരിട്ടുള്ള ആക്രമണത്തിന് പുറമേ മാധ്യമങ്ങളെ ശരിപ്പെടുത്താന്‍ മുഖ്യമന്ത്രി തന്റെ സൈബര്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്. വിമര്‍ശിക്കുന്നവരെ മാത്രമല്ല വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും പോലും ഹീനമായ തരത്തിലാണ് വേട്ടയാടുന്നത്എന്ന് ചെന്നിത്തല ആരോപിച്ചു. എന്താ സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലേ? തിരുവായ്ക് എതിര്‍ വാ ഇല്ലാത്ത നാടാണോ ഇത്?

. കേരളത്തില്‍ ഇത് എപ്പോഴെങ്കിലും സംഭവിച്ചിട്ടുള്ള കാര്യമാണോ? ഏതെങ്കിലും മുഖ്യമന്ത്രിമാരോട് ചോദ്യം ചോദിച്ചതിന് അദ്ദേഹവും പാ ര്‍ട്ടിയും മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടിയിട്ടുണ്ടോ?. മറ്റു മുഖ്യമന്ത്രിമാര്‍ ആരെങ്കിലും സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടോ?
വനിതാ മാധ്യമ പ്രവര്‍ത്തകരെപ്പോലും തേജോവധം ചെയ്യുന്ന സംസ്കാര ശൂന്യതയാണ് ഇപ്പോള്‍ കാണുന്നത്. ഇത് കേരളത്തിന് അപമാനമാണ്.
. ഒരു ജനാധിപത്യ സംവിധാനത്തില്‍ എങ്ങിനെ പെരുമാറണമെന്ന് സി പി എം പഠിക്കേണ്ടിയിരിക്കുന്നു.
. രാഷ്ട്രീയ എതിരാളികളെ പാര്‍ട്ടിയിലെ ക്വട്ടേഷന്‍ സംഘങ്ങളെ അയച്ച് കൊലപ്പെടുത്തുന്ന പോലെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് തേജോവധം ചെയ്ത് നിശബ്ദരാക്കാനാണ് ശ്രമമെങ്കില്‍ അത് കേരളത്തില്‍ നടക്കില്ല എന്ന് ചെന്നിത്തല പറഞ്ഞു..
വനിതാ മാധ്യമ പ്രവര്‍ത്തകരെ മ്‌ളേഛമായി സൈബര് ഗുണ്ടകള്‍ ആക്രമി ച്ചതിനെപ്പററി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് സംശയം ആരോഗ്യപരമായ സംവാദമല്ലേ അതെന്ന്. ഇങ്ങനെ സംശയിക്കുന്ന മുഖ്യമന്ത്രി ഈ ഹീന പ്രവൃത്തിയെ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കേരള രാഷ്ട്രീയത്തില്‍ ക്രിമനല്‍ വല്‍ക്കരണം ആരംഭിച്ചത് പിണറായി വിജയനാണ്. എതിരാളികളെ വകവരുത്തി പാരമ്പര്യമുള്ള പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ കുതിരകയറുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ സൈബര്‍ സഖാക്കള്‍ ചിത്രവധം നടത്തുകയാണ്.-ചെന്നിത്തല തുടര്‍ന്നു .
അമേരിക്കയില്‍ ട്രംപും, ന്യുഡല്‍ഹിയില്‍ മോദിയും ചെയ്യുന്ന കാര്യം തിരുവനന്തപുരത്തിരുന്ന് പിണറായി വിജയന്‍ ചെയ്യുകയാണ്. സി പിഎം മാത്രം വിചാരിച്ചാല്‍ മതി കേരളത്തില്‍ സോഷ്യല്‍ മീഡിയയിലെ തേജോവധങ്ങള്‍ അവസാനിപ്പിക്കാന്‍. സംഘടതിമായി എതിരാളികളെ ആക്രമിക്കുന്നത് അവരാണ്. മാധ്യമങ്ങള്‍ ഉപജാപം നടത്തിയെന്നാണ് പറയുന്നത്. ആരാണ് ഉപജാപം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം..
. ലൈഫ് പദ്ധതിയില്‍ സ്വപ്‌ന ഒരു കോടി രൂപ കമ്മീഷന്‍ പറ്റിയ ഇടപാടിന്റെ കരാര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആദ്യം സ്വപ്‌നക്കും ശിവശങ്കരനും പിന്നാലെ മുഖ്യമന്ത്രിയും ഗള്‍ഫിലേക്ക് പോയതിനെക്കുറിച്ചാണ്തന്‍റെ മറ്റൊരു ചോദ്യം. അതിന് മുഖ്യമന്ത്രി മറുപടി നല്‍കിയത് ബാറുകള്‍ അടയ്കുകയും തുറക്കുകയും ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു എന്നാണ്. എന്താണ് ഇതിനെയൊക്കെ പറ്റി പറയേണ്ടത്- ചെന്നിത്തല ചോദിച്ചു.
സ്പ്രിംഗ്‌ളറും, ബെവ്‌കോ ആപ്പും, ബ്രൂവറി ഡിസ്റ്റലറി അഴിമതിയും, കണ്‍സള്‍ട്ടന്‍സി- അനധികൃത നിയമനങ്ങളും അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിലെ കഴിഞ്ഞ നാലര വര്‍ഷത്തെ ക്രമക്കേടുകളെക്കുറിച്ച് വിശദമായ സി ബി ഐ അന്വേഷണമാണ് ഉണ്ടാകേണ്ടത്.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിന്റെ കോപ്പികള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ചെന്നിത്തല പറഞ്ഞു..സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരും റെഡ് ക്രെസെന്റും യൂണിട്ടാക്കും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ള വിവിധ കരാറുകള്‍ അടക്കമുള്ള മുഴുവന്‍ രേഖകളും പുറത്ത് വിടണമെന്നും അതിന്റെ ഒരു കോപ്പി പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തനിക്ക് ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കേസുകള്‍ കുറയ്ക്കാന്‍, ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുക എന്ന കുറുക്ക് വഴിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ 3000ല്‍ അധികം ടെസ്റ്റ് ചെയ്തപ്പോള്‍, കേരളം 1000 ല്‍ താഴെ ആണ് ചെയ്തത്. ഇപ്പോള്‍ ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ പ്രതിദിനം 75000 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ നമ്മള്‍ 25000 ടെസ്റ്റ് ആണ് ചെയ്യുന്നത്. ഇത് കാരണം നിശബ്ദമായ രോഗ വ്യാപനം നടന്നു, ഇപ്പോഴും നടന്ന് കോണ്ടിരിക്കുന്നു.
ടെസ്റ്റുകള്‍ കുറച്ച് ചെയ്യുന്നതിനു വളരെ വിചിത്രമായ വാദഗതികള്‍ ആണ് ഇന്നലെ മുഖ്യമന്ത്രി ഉന്നയിച്ചത്.
രണ്ടാമത് അദ്ദേഹം പറഞ്ഞത്, കൂടുതല്‍ ടെസ്റ്റ് ചെയ്താല്‍ കിറ്റ് തീര്‍ന്ന് പോകും എന്നാണ്. ആരെയാണ് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നത്?

സത്യത്തില്‍ ഈ സര്‍ക്കാരിനെ പി ആര്‍ മഹാമാരി ബാധിച്ചിരിക്കുകയാണ്. അതിനു വേണ്ടി എന്ത് വൃത്തികേടും കാണിക്കും എന്ന അവസ്ഥ വന്നിരിക്കുകയാണ്.കോവിഡ് മരണം മറച്ച് വെയ്ക്കുന്നത് വഴി, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഉള്ള ശവസംസ്‌കാരങ്ങള്‍ നടക്കും. അത് രോഗ വ്യാപനത്തിനു വഴി വെക്കും എന്ന് അറിയാത്ത സര്‍ക്കാര്‍ അല്ലിത്. പക്ഷെ സര്‍ക്കാരിന്റെ മുന്‍ഗണന, മരണ നിരക്ക് കുറച്ച് കാണിച്ച്, ഞങ്ങള്‍ മിടുക്കന്മാര്‍ ആണെന്ന് വരുത്തി തീര്‍ക്കുക എന്നത് തന്നെയാണ്.-ചെന്നിത്തല ആരോപിച്ചു.
.

Leave a Reply